പാലക്കാട് ആന ചരിഞ്ഞസംഭവം: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി

പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി എംപി മനേക ഗാന്ധി.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും റോഡുകളില്‍ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്ത് കൊന്നിട്ടുണ്ടെന്നും മനേക പറയുന്നു.

മനേകയുടെ ട്വീറ്റ് ഇങ്ങനെ: മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവര്‍ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനക്കുഞ്ഞ് നിലവില്‍ മര്‍ദനത്തിന് ഇരയാകുന്നുണ്ട്. അത് ഉടന്‍ ചരിയും.’

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനേക മലപ്പുറം ജില്ലയെ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ല’ എന്നാണ്.

മനേകയുടെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

സൈലന്റ് വാലിയില്‍ നിന്നിറങ്ങിയ ഗര്‍ഭിണിയായ പിടിയാന സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നുള്ള പരുക്കിലാണ് ചരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News