ചികിത്സയ്ക്ക് പണമടയ്‌ക്കാത്തതിനാൽ വയോധികന്റെ കൈയും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷജൻപുരിലാണ് സംഭവം.
11000 രൂപ അടയ്‌ക്കാത്തതിനാലാണ് ആശുപത്രി അധികൃതർ കിടക്കയിൽ കെട്ടിയിട്ടതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് 5000 രൂപ അടച്ചിരുന്നു. എന്നാൽ, ചികിത്സ രണ്ടുദിവസം നീണ്ടുപോയതിനാൽ പണമടയ്‌ക്കാൻ കഴിഞ്ഞില്ല.
ഇതിനിടയിൽ ആശുപത്രി ജീവനക്കാർ വിശദീകരണവുമായി രംഗത്തെത്തി. “ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ’ എന്ന രോഗാവസ്ഥമൂലം അദ്ദേഹത്തിന് അപസ്‌മാരം ഉണ്ടായിരുന്നു. അതിനാൽ സ്വയം ഉപദ്രവിക്കാതിരിക്കാനാണ് കൈകാലുകൾ കെട്ടിയിട്ടതെന്ന് ആശുപത്രിലെ ഒരു ഡോക്‌ടർ പറഞ്ഞു.
ആശുപത്രി അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഷജൻപുർ ജില്ലാഭരണനേതൃത്വവും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here