മൂവാറ്റുപുഴ ദുരഭിമാന വധശ്രമക്കേസ്; മുഖ്യപ്രതി പിടിയില്‍

മൂവാറ്റുപുഴ ദുരഭിമാന വധശ്രമക്കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ പോലീസ് പിടികൂടി. ചാലിക്കടവ് പാലത്തിനു സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് അന്വേഷണ സംഘം ബേസിലിനെ പിടികൂടിയത്.

ഉച്ചയോടെയാണ് കേസിലെ മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസ് ഒളിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

അഖിലിനെ വടിവാള്‍ ഉപയോഗിച്ചു വെട്ടിയ ശേഷം ഒളിവില്‍ പോയ ബേസില്‍ എല്‍ദോസ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ഫോണ്‍ സ്വിച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു.

കൃത്യം നടത്തിയ ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ബേസിലിനെ സഹായിച്ച സുഹൃത്തിനെ പോലീസ് രാവിലെ തന്നെ പിടികൂടിയെങ്കിലും ബേസില്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് ഉച്ചയോടെയാണ് സൂചന കിട്ടിയത്.

വൈകീട്ടോടെ മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനു സമീപത്തു ഉള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പോലീസ് ബേസില്‍ എല്‍ദോസിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പ് മറ്റും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിയെ മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിച്ചു.

ദുരഭിമാന കൊലപാതക ശ്രമത്തിനും കൃത്യം കഴിഞ്ഞു ഒളിവില്‍ പോകാനും ബേസിലിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

സഹോദരിയെ അഖില്‍ പ്രണയിച്ചതാണ് അഖിലിനെ കൊലപ്പെടുത്താന്‍ ബേസില്‍ എല്‍ദോസിനെ പ്രേരിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് മൂവാറ്റുപുഴ നൂറ്റിമുപ്പത് കവലയ്ക്ക് സമീപം മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബൈക്കില്‍ എത്തിയ ബേസില്‍ എല്‍ദോസ് വടിവാള്‍ ഉപയോഗിച്ചാണ് വെട്ടിയത്.

അഖിലിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് അരുണിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കഴുത്തിനും കൈക്കും വെട്ടേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News