രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.75 ലക്ഷം കടന്നു. മരണം 7700 കടന്നു. 24 മണിക്കൂറില്‍ 336 മരണം, 9,987 പേർക്ക് രോഗം. 4785 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 120 മരണം. 2259 രോഗികള്‍. ആകെ മരണം 3289. രോഗികള്‍ 90,787. മുംബൈയിൽ മാത്രം 1760 മരണവും 51,100 രോഗികളും. തമിഴ്‌നാട്ടിൽ ചൊവ്വാഴ്‌ച പ്രതിദിന രോഗികള്‍ 1685 പേർ. 21 മരണംകൂടി.
ചെന്നൈയിൽ മാത്രം 1243 പുതിയ രോഗികള്‍. ആകെ രോഗികള്‍ 34914. യുപിയിൽ ചൊവ്വാഴ്‌ച 18മരണം. 388 രോഗികൾ. ആകെ രോഗികൾ 11000 . മരണം മുന്നൂറിലേറെ. ഗുജറാത്തിൽ 33 മരണം. 470 രോഗികള്‍. ബംഗാളിൽ 372 പുതിയ രോഗികളും പത്തുമരണവും.
● ഡൽഹി രോഗമുക്തി നിരക്കിലും പിന്നിൽ. രോഗമുക്തി 38 ശതമാനം. മരണ നിരക്ക് 2.92 ശതമാനം. പ്രഗതിമൈതാനം, തൽക്കട്ടോറ ഇൻഡോർ സ്‌റ്റേഡിയം, ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയം, എൽഎൻജെപി സ്റ്റേഡിയം എന്നിവ കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കാൻ നിര്‍ദേശം.
●ബിഎസ്‌എഫ്, സിആർപിഎഫ് ആശുപത്രികളിൽ മുൻ സൈനികർക്കും ഡ്യൂട്ടിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ചികിത്സ അനുവദിച്ചു.
●കോവിഡ് വ്യാപനം സംശയിച്ച് ഹിമാചലിൽ പൊലീസ് ആസ്ഥാനം അടച്ചു. ഡിജിപി ഉൾപ്പെടെ 31 പൊലീസ് ഓഫീസർമാർ നിരീക്ഷണത്തില്‍.
●തെലങ്കാനയ്ക്ക് പിന്നാലെ പുതുച്ചേരിയിലെയും പത്താംക്ലാസ് പരീക്ഷ ഒഴിവാക്കി. എല്ലാ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം.
●മധ്യപ്രദേശിലെ ബർവാഹയിൽ -സിഐഎസ്എഫ് ഹെഡ്‌കോൺസ്റ്റബിൾ കോവിഡ് ബാധിച്ച് മരിച്ചു.
●കോവിഡ് മുക്തമായിരുന്ന ദാമനിൽ രണ്ട് കോവിഡ് രോഗികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here