ഷാർജയിൽ അന്തരിച്ച നിതിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്.
എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം ഉടന്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
നിതിന്‍റെ ഭാര്യ ആതിര ഇന്നലെയാണ് പെൺകുഞ്ഞിണ് ജൻമം നൽകിയത്. പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. ഇവരെ കാണിക്കാനായി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും.
അതിന് ശേഷമാണ് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. വൈകീട്ട് സംസ്ക്കാരം നടത്തും. തിങ്കളാഴ്ചയാണ് ദുബായില്‍ ഹൃദയാഘാതം മൂലം നിതിന്‍ ദുബായില്‍ മരിച്ചത്.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് നിതിനും ഭാര്യ ആതിരയും ശ്രദ്ധേയരായത്.
7 മാസം ഗർഭിണിയായിരുന്ന ആതിര ദുബായിയിൽ നിന്നുള്ള ആദ്യവിമാനത്തിൽതന്നെ നാട്ടിലെത്തിയിരുന്നു. അന്ന് ആതിരക്കൊപ്പം പോരാൻ അവസരം ലഭിച്ചിട്ടുംഅത് കൂടുതൽ ആവശ്യമുള്ള മശറ്റാരാൾക്ക് നൽകുകയാണ് നുതുൻ ചെയ്‌തത്.
ഈ മാസം കുഞ്ഞിനെ കാണാൻ വരാനിരിക്കെയാണ് നിതിന്റെ വേർപ്പാട്. നിതിന്റെ മരണവിവരം ആതിരയെ അറിയിച്ചിരുന്നില്ല.
എന്തോ അസുഖമുണ്ടെന്ന് അറിഞ്ഞതോടെ ബോധരഹിതയായ ആതിരയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ശസ്‌ത്രക്രിയയിലുടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here