തിരുവനന്തപുരത്ത് ഭാര്യയെ തലക്കടിച്ച് കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.വട്ടിയൂർക്കാവ് തൊഴുവൻക്കോട്ട് റിട്ടയേര്‍ഡ് വനിതാ എസ് ഐ കെ. ലീലയാണ് കൊല്ലപ്പെട്ടത്.കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലിസിന്‍റെ നിഗമനം.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.വര്‍ഷങ്ങളായി പൊന്നനും ലീലയും തമ്മില്‍ കുടുംബസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇന്ന് രാവിലെയും പൊന്നന്‍റെ വീടിനുമുന്നില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടർന്ന് പൊന്നൻ പട്ടിക കഷ്ണം കൊണ്ട് ലീലയുടെ തലക്കടിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് നാട്ടുതകാരും ബന്ധുക്കളും ചേർന്ന് ലീലയെ ആശുപത്രിയിലെത്തിച്ചു.എന്നാൽ ലീല മരണപെട്ടെന്നു കരുതിയ പൊന്നൻ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലീലയെ മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചെങ്കിലും പിന്നീട് മരിച്ചു.
പൊലീസിലായിരുന്ന ഇരുവരും.വിരമിച്ച ശേഷം തൊഴുവന്‍ക്കോട് ക്ഷേത്രത്തിന് സമീപത്തെ രണ്ടു വീടുകളിലാലായിരുന്നു താമസം.മുമ്പും ലീലയെ ആക്രമിക്കാന്‍ പൊന്നന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.എന്നും ഇവർതമ്മിൽവഴക്കിടാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
എന്നാല്‍ മക്കള്‍ നിരന്തരം പൊന്നനെ പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് വഴിയൊരുക്കിയതെന്നുമാണ് പൊന്നന്‍റെ ബന്ധുക്കളുടെ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here