ദിഷയുടെയും സുശാന്തിന്റെയും മരണം; ദുരൂഹത: ബോളിവുഡില്‍ എന്ത് സംഭവിക്കുന്നു?

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയന്റെ മരണവും ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. സുശാന്തിന്റെ മുന്‍ മാനേജര്‍ കൂടിയായ ദിഷ ജീവനൊടുക്കി അഞ്ചുദിവസം പിന്നിടുമ്പോഴാണ് നടനും ആത്മഹത്യ ചെയ്തത്.

മുംബൈയിലെ പതിനാലു നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. ദിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി ബോളിവുഡ് നടന്‍മാരും മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ദിഷയുടെ മരണത്തില്‍ മുംബൈ മല്‍വാനി പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സുശാന്തിന്റെ മരണം. ഇരുവരുടെയും മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ആരാധകര്‍ക്കിടെയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് കഴിഞ്ഞ ആറു മാസമായി വിഷാദരോഗത്തിലായിരുന്നു സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ കുറിപ്പുകളൊന്നും വീട്ടില്‍നിന്ന് ലഭിച്ചിട്ടില്ല.

ശനിയാഴ്ച രാത്രി സുശാന്തും അടുത്ത സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ സുശാന്തിന്റെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും വിവരമൊന്നുമില്ലാതായതോടെ ജോലിക്കാരന്‍ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എം.എസ് ധോനി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ധോനിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായിരുന്നു സുശാന്ത്. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിഷ പ്രവര്‍ത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News