കൊല്ലം കടയ്ക്കലിൽ പൊലീസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മലപ്പുറം ക്യാംപിലെ കമാൻ്റോ അഖിലാണ് മരിച്ചത്. ഛർദിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.കടക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് മലപ്പുറത്ത് നിന്ന് കടയ്ക്കലിലെ വീട്ടിൽ എത്തിയത്. ഇന്നലെ രാവിലെ മുതൽ അഖിലിന് ഛർദിയും വയറിളക്കവും ഉണ്ടായി. രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. വെള്ളിയാഴ്ച്ച മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അഖിൽ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അഖിലിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് കൂടി സമാന ലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ മദ്യപിച്ചെന്ന് കരുതുന്ന പാറക്വാറിയിൽ അടക്കം പൊലീസ് പരിശോധന നടത്തി. കോവിഡ് പരിശോധനയ്ക്കായി അഖിലിൻ്റെ ശ്രവം ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ച ശേഷമേ പോസ്റ്റുമോർട്ടം നടത്തു എന്ന് അശുപത്രി അധികൃതർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here