മലപ്പുറം പൊന്നാനി ലൈറ്റ് ഹൗസിന് പിൻഭാഗത്ത് കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. 1.35 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇടപെട്ടതിനെത്തുടർന്നാണ് പൊന്നാനിയിലെ കടൽഭിത്തിയ്ക്ക് പ്രത്യേക ഫണ്ട് അനുവദിച്ചത്.
നിർമാണത്തിനാവശ്യമായ കൂറ്റൻ പാറക്കെട്ടുകൾ ലഭ്യമല്ലാത്തതിനാൽ വിദഗ്ധസമിതിയുടെ ശുപാർശപ്രകാരം ജിയോ ബാഗുകളും ട്യൂബുകളും ഉപയോഗിച്ച് കടലാക്രമണം തടയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് കാപ്പിരിക്കാട് പാലപ്പെട്ടി മേഖലയിൽ പദ്ധതി നടപ്പാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here