യുവ നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ ആഞ്ഞടിച്ചു കൊണ്ട് നടി കങ്കണ റണാവത് രംഗത്തെത്തി.
മികച്ച സിനിമകള്‍ ചെയ്തിട്ടും സിനിമാ മേഖലയില്‍ നിന്ന് സുശാന്തിന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും യുവ നടന്റെ മരണം ആത്മത്യയാണോ കൊലപാതകമാണോ എന്നും കൊങ്കണ ചോദിക്കുന്നു.
യുവ ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ചർച്ചകൾ നിലനിൽക്കുബോഴാണ് ബോളിവുഡ് നടി കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോ വിവാദമായിരിക്കുന്നത്. സുശാന്തിന്റെ മരണത്തിന് ഉത്തരവാദി ബോളിവുഡിൽ നിലനിൽക്കുന്ന കോക്കസാണെന്നും ഇവർ തുറന്നടിച്ചു.
സുശാന്തിനെ ചിലർ ദുര്‍ബല ഹൃദയമുള്ള വ്യക്തിയായി മനഃപൂർവ്വം ചിത്രീകരിക്കുകയായിരുന്നുവെന്നും കങ്കണ പറയുന്നു.
സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് നേടിയ വ്യക്തിയാണ് സുശാന്തെന്നും എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ റാങ്ക് നേടിയിട്ടുണ്ടെന്നും അങ്ങനെയുള്ള വ്യക്തിയുടെ മനസ് എങ്ങിനെയാണ് ദുര്‍ബലമാകുന്നതെന്നും കങ്കണ ചോദിക്കുന്നു.
സിനിമയില്‍ തനിക്കൊരു ഗോഡ്ഫാദറില്ലെന്നതിനാൽ ഫീൽഡിൽ നിന്നും പുറത്താകുമെന്ന ആശങ്കകളും സുശാന്ത് പങ്കു വച്ചിരുന്നുവെന്ന് കങ്കണ പറയുന്നു. തനിക്കെതിരെയും ഇത്തരത്തിലുള്ള അവഗണനകൾ ബോളിവുഡിൽ നിന്നും ഉണ്ടായിരുന്നുവെന്ന് കങ്കണ പറഞ്ഞു.
സുശാന്തിനെ മനോരോഗിയായി ചിത്രീകരിച്ചു വേട്ടയാടിയവരൊന്നും സഞ്ജയ് ദത്തിന്റെ മയക്ക് മരുന്ന് ശീലങ്ങളെ വിമർശിച്ചു കണ്ടിട്ടില്ലെന്നും കങ്കണ കുറ്റപ്പെടുത്തി.
ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചോദിച്ചു കൊണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here