ആവശ്യങ്ങള്‍ക്കായി വന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങണം; ഇല്ലെങ്കില്‍ ക്വാറന്റൈന്‍

വിദേശ രാജ്യങ്ങള്‍, ഇതരസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ എത്തുന്നവര്‍ക്ക്
പരമാവധി ഏഴ് ദിവസം തങ്ങാം. എട്ടാം ദിവസം മടങ്ങണം. പരീക്ഷയ്ക്കും പഠനാവശ്യത്തിനും എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് മുമ്പും ശേഷവും മൂന്നുദിവസം കഴിയാം.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ സ്വന്തം ചെലവിലോ സര്‍ക്കാര്‍ ചെലവിലോ ക്വാറന്റൈനില്‍ കഴിയേണ്ടിവരും. കൊവിഡ്-19 ജാഗ്രതാ പോര്‍ട്ടലിലൂടെ പ്രവേശന പാസ് എടുക്കുന്നവര്‍ക്കാണ് സന്ദര്‍ശനാനുമതി. കലക്ടര്‍മാരാണ് അനുമതി നല്‍കുക. ഏഴ് ദിവസത്തില്‍ കൂടുതല്‍ തുടരുന്നില്ലെന്നും എട്ടാം ദിവസം മടങ്ങിയെന്നും അധികൃതര്‍ ഉറപ്പാക്കണം.

യാത്രയുടെ വിശദാംശവും എവിടെ താമസിക്കുമെന്ന വിവരവും ബന്ധപ്പെടാനുള്ള വ്യക്തിയുടെ ഫോണ്‍ നമ്പറും നല്‍കണം. മാറ്റമുണ്ടെങ്കില്‍ അതിനുള്ള കാരണംസഹിതം മുന്‍കൂട്ടി അറിയിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here