ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ മൂന്ന് ദിവസം പ്രാര്‍ഥന നടത്തി ഡോക്ടറായ മകള്‍; സംഭവം ചെര്‍പ്പുളശേരിയില്‍

പാലക്കാട്: ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി അമ്മയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ കാത്തു സൂക്ഷിച്ച് ഡോക്ടറായ മകള്‍. ചെര്‍പ്പുളശ്ശേരി ചളവറയിലെ ഓമനയുടെ മൃതദേഹമാണ് പ്രാര്‍ത്ഥന നടത്തി മകള്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

റിട്ടയേര്‍ഡ് അധ്യാപികയായ 72 വയസ്സുള്ള ഓമന ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അമ്മയുടെ മരണം ഹോമിയോ ഡോക്ടറായ മകള്‍ കവിത നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ചില്ല. അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. ഹോട്ടലില്‍ നിന്നാണ് ഇവര്‍ മുഴുവന്‍ സമയവും ഭക്ഷണം വാങ്ങിച്ചിരുന്നത്.

ചൊവ്വാഴ്ച ഭക്ഷണം വാങ്ങാന്‍ പുറത്തെത്തിയ മകള്‍ അയല്‍വാസിയായ ഓട്ടോ ഡ്രൈവറോട് അമ്മ മരിച്ചുവെന്ന് പറഞ്ഞപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയപ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ താമസം. അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. ഇരുവര്‍ക്കും മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. കവിതയെ തൊട്ടടുത്തുള്ള വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News