ടെസ്റ്റ് വേണമെന്ന് അന്ന് പറഞ്ഞു, ഇപ്പോള്‍ പറയുന്നു വേണ്ട എന്ന്; എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന് വ്യക്തമാക്കണം; വി മുരളീധരനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ കൊവിഡ് പരിശോധന സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരരുത് എന്ന് മാര്‍ച്ച് 11ന് പറഞ്ഞ മുരളീധരന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

‘കേരളത്തിനെതിരെ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ പ്രചാരണങ്ങളുടെ കൂട്ടത്തില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടിയുണ്ട്. എന്നാല്‍ ഇതേ കേന്ദ്ര സഹമന്ത്രി മാര്‍ച്ച് 11ന് പറഞ്ഞത് ഇങ്ങനെ…രോഗമുള്ളവരും ഇല്ലാത്തവരും ഓരേ വിമാനത്തില്‍ യാത്ര ചെയ്താല്‍ രോഗം പകരാം. അതത് രാജ്യത്ത് പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെ ചികിത്സിക്കുകയുമാണ് നല്ലത്. ഇപ്പോള്‍ അതില്‍ നിന്ന് മാറി.

കേരളം അത്തരമൊരു നിലപാട് എടുത്തിട്ടില്ല. രോഗമുള്ളവരെയും നാട്ടിലേക്ക് എത്തിക്കാന്‍ തടസമില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ രോഗമുള്ളവര്‍ അവരുടെ ആരോഗ്യം സമ്മതിക്കുന്നെങ്കില്‍ പ്രത്യേകം കൊണ്ടുവരാന്‍ സൗകര്യമൊരുക്കിയാല്‍ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കും, ചികിത്സ ഉറപ്പാക്കും. രോഗമുള്ളവര്‍ അവിടെ തുടരട്ടെ എന്ന് കേരളം ഒരിക്കലും പറഞ്ഞിട്ടില്ല.

ഇദേഹത്തിനോട് ആരാണ് പറഞ്ഞത് കൊറോണയുടെ ടെസ്റ്റ് ഇല്ലാതെയാണ് കൊണ്ടുവരുന്നത്. എല്ലാ ആളുകളെയും വിമാനത്തില്‍ കയറും മുന്‍പ് ടെസ്റ്റിന് വിധേയരാക്കും. ഇതിന് ശേഷമേ വിമാനത്തില്‍ കയറ്റൂ എന്ന് പറഞ്ഞയാളാണ്, കേരളം ടെസ്റ്റിന് വേണ്ടി വാദിക്കുന്നത് മഹാപാതകം ആണെന്ന് പറയുന്നത്. എന്തുകൊണ്ട് നിലപാട് മാറ്റി എന്ന് അദേഹം വ്യക്തമാക്കണം. കൊവിഡ് ബാധിച്ചവര്‍ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് ഒഴിവാക്കണം’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News