അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കട്ടിലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

കൊച്ചി: അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കട്ടിലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവായ ഷൈജു തോമസാണ് പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത കാണിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്

പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശി. ഇതോടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ കട്ടിലിലേക്ക് എറിയുകയും ചെയ്തു. സംശയ രോഗത്തിന് പുറമെ പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

വാടക വീടിന്റെ കിടപ്പ് മുറിയില്‍ വച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂര കൃത്യം നടത്തിയത്. ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here