അങ്കമാലിയിൽ പിതാവ് കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കൈക്കുഞ്ഞിൻ്റെ നില ഗുരുതരം.
പിതാവ് കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജു തോമസാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വീഴ്ച്ചമൂലം കുഞ്ഞിന്റെ തലയോട്ടിക്കുള്ളിൽ രക്തസ്രാവം ഉണ്ടായെന്ന് ഡോക്ടർമാർ പറയുന്നു. പെൺകുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യവും കുഞ്ഞിന്‍റെ പിതൃത്വത്തിലുള്ള സംശയവുമാണ് ഇത്തരം ഒരു ക്രൂര കൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here