കൊല്ലത്ത് പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലത്ത് ഗുണ്ടയെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി.പേരയം സ്വദേശി സക്കീര്‍ബാബുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്ത് വിട്ടു.

ഇന്നലെ പേരയത്ത് വെച്ച് സക്കീര്‍ബാബുവിനെ കുത്തി കൊന്നശേഷം രക്ഷപ്പട്ട് കൊച്ചിയിലെത്തിയ പ്രതികളായ പ്രജീഷും ബിന്റോ സാബുവും പുലര്‍ച്ചെ വാഹനപരിശോധനയ്ക്കിടെ എളമക്കര പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

കൊല്ലപ്പെട്ട സക്കീര്‍ബാബുവും പ്രതിയായ പ്രജീബും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ട്. പ്രജീഷിന്റ ന്റെ ബന്ധുമായ പെണ്‍കുട്ടിയെ സക്കീര്‍ ശല്യം ചെയ്തതാണ് തര്‍ക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘം കാറില്‍ തട്ടികൊണ്ടു പോയി മര്‍ദിച്ചു. കുണ്ടറ പെലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മൂന്നുമാസങ്ങള്‍ക്ക് ശേഷം സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയ സക്കീര്‍ പേരയത്ത് ജിം നടത്തുന്ന പ്രജീഷിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീര്‍ വീണ്ടും ജയിലിലായി. ഒരാഴ്ച്ച മുന്‍പാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയത്.ഇന്നലെ വൈകുന്നേരം പേരയം ജംക്ഷനില്‍ വെച്ച് സക്കീര്‍, പ്രജീഷിനെ വീണ്ടും ആക്രമിച്ചു. കുതറി ഓടിയ പ്രജീഷ് വീട്ടില്‍ നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സക്കീറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള 5 ലധികം മുറിവുകള്‍ ഉണ്ടെന്ന് കുണ്ടറ പോലീസ് പറഞ്ഞു പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും.സക്കീറിന്റെ മൃതശരീരം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here