കൺമുമ്പിൽ ജീവൻ നഷ്ടമായി കൊണ്ടിരുന്ന അണ്ണാന് കൊല്ലം സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ രണ്ടാം ജന്മം.കരുനാഗപ്പള്ളി ആദിനാട് സ്വദേശി അമൃതനാണ് കൃത്രിമ ശ്വാസം നൽകി മനുഷ്യനും മറ്റു ജീവജാലങളുടേയും ജീവന് ഒരേ വിലയാണെന്ന് ബോധ്യപ്പെടുത്തുന്നത്.
സമയം രാവിലെ 10.30 അമൃതൻ മോഹനൻപിള്ളക്ക് ഫിസിയോതെറാപി ചികിത്സ നൽകി കഴിഞ്ഞ് മടങാൻ ഒരുങുമ്പോഴാണ് തെങിൽ നിന്ന് താഴെ വീണ് കിടക്കുന്ന അണ്ണാനെ കാണുന്നത് ഉടൻ തന്നെ സിപിആർ ചികിത്സ നൽകി. പരിശ്രമം 7 മിനിറ്റ് നീണ്ടു ചികിത്സ ഫലം കണ്ടു അണ്ണാൻ അമൃതന്റെ വിരൽ സ്പർഷത്താൽ ലഭിച്ച രണ്ടാം ജന്മം നേടി പുതിയ ഭൂമിയിലേക്ക് പാഞ്ഞു.
കേരള സിവിൽ ഡിഫൻസ് ഫയർ ആന്റ് റെസ്ക്യുവിന്റെ ഭാഗമായാണ് സിപിആർ ചികിത്സ നൽകാൻ അമൃതൻ പഠിച്ചത്. അമൃതനെ പോലെ കരുനാഗപ്പള്ളി സിവിൽ ഡിഫൻസ് സേനയിൽ അംഗമാണ് ഭാര്യ ജിജിയും.ഹെവനും,ഹെലനുമാണ് മക്കൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here