തൃപ്പൂണിത്തുറയില്‍ മദ്യപിച്ചെത്തിയ പിതാവ് കുഞ്ഞിനെ തൊട്ടിലില്‍ നിന്നെടുത്ത് വലിച്ചെറിഞ്ഞു

തൃപ്പൂണിത്തുറയില്‍ മദ്യപിച്ചെത്തിയ പിതാവ് കുഞ്ഞിനെ തൊട്ടിലില്‍ നിന്നെടുത്ത് വലിച്ചെറിഞ്ഞു.

പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ആക്രമിച്ചത്. കുഞ്ഞിന് കാര്യമായ പരുക്കുകള്‍ ഇല്ലാത്തതിനാല്‍ പരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ അമ്മയ്ക്ക് വിട്ടു കൊടുത്തു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഇവര്‍ താമസിക്കുന്ന വീടിന്റെ ഉടമയാണ് ഭയന്ന് വിറച്ചു കൊണ്ട് കരയുന്ന കുഞ്ഞിനെ ആദ്യം കണ്ടത്. ഇയാള്‍ വിവരം തുടര്‍ന്ന് ഇന്നലെ ആശാ വര്‍ക്കറും ജനപ്രതിനിധികളും സ്ഥലത്ത് എത്തി.

കുഞ്ഞിനെ ഭര്‍ത്താവ് ആക്രമിച്ച വിവരം ആദ്യം തുറന്ന് പറയാന്‍ മടിച്ച കുഞ്ഞിന്റെ അമ്മ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് വീട്ടുസാധനങ്ങള്‍ തീര്‍ന്നു എന്ന് അറിയിച്ചതോടെയാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത് എന്ന് കുഞ്ഞിന്റെ അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

തങ്ങള്‍ക്ക് കഷ്ടകാലം ഉണ്ടായത് രണ്ടാമത്തെ കുഞ്ഞു ജനിച്ചതോടെയാണ് എന്നാണ് പ്രതിയായ ആനന്ദ് വിശ്വസിച്ചിരുന്നത്. കുഞ്ഞിന് മുന്‍പും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ കൊണ്ട് പോകാനും ഇയാള്‍ തയ്യാറായിരുന്നില്ല എന്ന് ആശാ വര്‍ക്കര്‍ ജിനി കൈരളി ന്യൂസിനോട് പറഞ്ഞു.

വധശ്രമത്തിനും കുട്ടികള്‍ക്ക് എതിരായ അതിക്രമത്തിനും എതിരായ വകുപ്പുകള്‍ ചുമത്തി ആനന്ദിന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ സുരക്ഷാ ഉറപ്പു വരുത്തുമെന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ച ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

ഏഴ് മാസം പെണ്‍കുഞ്ഞിന് പിതാവിന്റെ അക്രമത്തില്‍ കാര്യമായ പരുക്കുകള്‍ ഉണ്ടായിട്ടില്ല എന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയെ മുന്‍പും പ്രതിയായ ആനന്ദ് ഉപദ്രവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News