യുവാക്കൾക്കിടയിലെ ഏറ്റവും പുതിയ ക്രേസായി മാറിയിരിക്കയാണ് പബ്‌ജി. മൊബൈൽ ഫോൺ വഴി ഒന്നിൽ കൂടുതൽ ആളുകൾക്ക് ഒരേ സമയം കളിക്കാവുന്ന ഗെയിം മണിക്കൂറുകളോളം ആളുകളെ പിടിച്ചിരുത്താൻ പര്യാപ്തമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പുറത്തുപോകാന്‍ കഴിയാത്തവർക്ക് ആസക്തിയായി മാറിയിരിക്കയാണ് ഈ നൂതന ഗെയിം.
കമ്പ്യൂട്ടറിലെ ആർട്ടിഫിഷ്യൽ ഇന്റെലിജൻസി പ്രയോജനപ്പെടുത്തി രൂപകൽപ്പന ചെയ്ത നൂതന ഓൺലൈൻ ഗെയ്മിന്റെ അടിമത്തത്തിൽ പബ്ജി ഗെയിമിന് അടിമയായ 17കാരന്‍ ഈയിടെ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപയാണ്.
അച്ഛൻ ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന തുകയാണ് കളിയിൽ കേമനാകാൻ തുലച്ചു കളഞ്ഞത്. ഗെയിമിന്റെ ഭാവനാ ലോകത്തെ വിപണിയിൽ നിന്നും ഇന്‍-ഗെയിം കോസ്‌മെറ്റിക് ഇനങ്ങള്‍, പീരങ്കികള്‍, ടൂര്‍ണമെന്റുകള്‍ക്കുള്ള പാസുകള്‍, വെര്‍ച്വല്‍ വെടിമരുന്ന് എന്നിവ വാങ്ങാനായാണ് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം വിനിയോഗിച്ചത്.
ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനില്‍ പഠിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കുട്ടി മാതാപിതാക്കളെ വിശ്വസിപ്പിച്ചത്. മാതാപിതാക്കള്‍ക്ക് ഇങ്ങിനെയൊരു ദുരുപയോഗത്തെ കുറിച്ചോ ഇത്തരമൊരു കളിയെ കുറിച്ചോ ധാരണയില്ലായിരുന്നു. ബാങ്ക് വിശദാംശങ്ങളും കാര്‍ഡ് വിശദാംശങ്ങളും സ്മാര്‍ട്ട്ഫോണില്‍ സേവ് ചെയ്തതിനാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കി.
ബാങ്ക് വിശദാംശങ്ങള്‍ ലഭിച്ച ശേഷമാണ് മാതാപിതാക്കള്‍ പൈസ നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. പണം അക്കൗണ്ടിൽ നിന്നും ചിലവാക്കുന്നത് അറിയാതിരിക്കാന്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഇടപാടുകളുടെ സന്ദേശങ്ങള്‍ മകൻ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ പ്രൊവിഡന്റ് ഫണ്ടും സ്വന്തം ബാങ്ക് അക്കൗണ്ടുമാണ് 17 കാരന്‍ ഇതിനായി ഉപയോഗിച്ചത്. അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമായതോടെയാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here