തിരുവനന്തപുരം: വിവാദ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഏത് അന്വഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഏജന്‍സിക്കു വേണ്ടി ചെയ്ത ജോലിയിലും തട്ടിപ്പില്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരിന് ഇതില്‍ ഒരു ഉത്തരവാദിത്തവുമില്ല, ആരെയും സംരക്ഷിക്കേണ്ട ബാധ്യതയുമില്ല
കള്ളക്കടത്ത് സാധനങ്ങള്‍ വന്നത് യു.എ.ഇ കോണ്‍സുലേറ്റിനുള്ള പാര്‍സലായി. വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഇല്ല. ഐ.ടി. വകുപ്പുമായും ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിബിഐ അന്വേഷണം ഉൾപ്പെടെ കേന്ദ്രം പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തിനും സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് പൂർണ സമ്മതമാണ്. തെറ്റുകാരെ പൂർണമായും കണ്ടെത്തണം. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വേരറുക്കുക തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here