കാൺപുരിലെ പൊലീസുകാരുടെ കൂട്ടക്കൊല; വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം

ഉത്തർപ്രദേശിലെ കാൺപുരിൽ എട്ടുപൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രധാന പ്രതി വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം. രണ്ട്‌ ബിജെപി എംഎൽഎമാരുമായി ബന്ധമുണ്ടെന്ന്‌ കൊടുംകുറ്റവാളി വികാസ്‌ ദുബെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.

ബിത്തൂർ എംഎൽഎ അഭിജിത്‌ സിങ്‌ സംഗ, ബിൽഹൗർ എംഎൽഎ ഭഗവതി സാഗർ എന്നിവർ സഹായിക്കാറുണ്ടെന്ന്‌ വികാസ്‌ പറയുന്നു‌. 2017ൽ ഉത്തർപ്രദേശ്‌ പൊലീസ്‌ ദൗത്യസംഘം നടത്തിയ ചോദ്യംചെയ്യലിനിടെയാണ്‌ വികാസ് ഇക്കാര്യം സമ്മതിക്കുന്നത്.

കാൺപുരിൽ എട്ട്‌ പൊലീസുകാരെ വെടിവച്ചുകൊന്ന സംഭവത്തിൽ യുപി പൊലീസിലെ ഉന്നതർക്കും പങ്ക്. കൊല്ലപ്പെട്ട ഡിഎസ്‌പി ദേവേന്ദ്രകുമാർ മിശ്ര ‌മൂന്ന് മാസംമുമ്പ് വികാസിന്റെ ഉന്നതബന്ധം വെളിപ്പെടുത്തി മേലുദ്യോഗസ്ഥന്‌ എഴുതിയ കത്ത് സമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു‌.

ചൗബേപുർ സ്‌റ്റേഷന്‍ ചുമതല വഹിച്ച വിനയ്‌തിവാരി ഉൾപ്പെടെയുള്ളവർ വികാസിന്റെ സഹായികളാണെന്ന് കാൺപുർ പൊലീസ്‌ മേധാവിയായിരുന്ന ആനന്ദ്‌ ദിയോ തിവാരിക്ക്‌ അയച്ച കത്തില്‍ പറയുന്നു. എന്നാല്‍, കത്ത്‌ രേഖകളിൽ കാണാനില്ലെന്ന്‌‌ കാൺപുർ എസ്‌പി പി ദിനേഷ്‌കുമാർ പ്രതികരിച്ചു. മേലുദ്യോഗസ്ഥർ‌ കത്ത്‌ മുക്കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിൽ ശക്തമായി‌.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ റെയ്‍ഡിനെത്തിയ പൊലീസുകാരെ വികാസും സംഘവും കൊലപ്പെടുത്തിയത്. വികാസ്‌ ഒളിവിലാണ്‌. ചില പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്‌തത്‌ മാത്രമാണ്‌ ഇതുവരെയുള്ള നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News