സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന സന്ദീപ് നായര്‍ നെടുമങ്ങാട് മേഖലയിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കെതിരായ ആക്രമണങ്ങളിൽ പങ്കാളിയും പ്രതിയും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുവേളയില്‍ നെടുമങ്ങാട് മുക്കോലയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് ഇയാളടങ്ങുന്ന സംഘമാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ എ ബാഹുലേയന്റെ വലംകൈയായി നെടുമങ്ങാട്ട് അറിയപ്പെട്ടിരുന്ന സന്ദീപ് സിപിഐ എം അംഗമാണെന്ന പ്രചാരണം പ്രദേശവാസികളെയും അമ്പരപ്പിച്ചിരിക്കുകയാണ്. മൂത്താംകോണം വാര്‍ഡിലാണ് സന്ദീപും അമ്മ ഉഷയും മുമ്പ് താമസിച്ചിരുന്നത്.
അടുത്തിടെ പത്താംകല്ലില്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ആരംഭിച്ചാണ് നെടുമങ്ങാട് വീണ്ടുമെത്തിയത്. ബിജെപി നേതാക്കളുമായുള്ള ചങ്ങാത്തത്തിലാണ് സ്ഥാപനത്തിന്റെ ഒരുക്കം പൂര്‍ത്തിയാക്കിയത്. ഇയാളെയാണ് നെടുമങ്ങാട്ടെ സിപിഐ എം ബ്രാഞ്ച് അംഗമാണെന്ന പേരില്‍ പ്രചരിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here