ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഐജി ശ്രീജിത്ത്. വസ്തുതാ വിരുദ്ധവും , ദുസൂചനകൾ ഉള്ളതുമായ റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.
പോലീസിലെ ഒരു ഐജി സ്വപ്നക്കൊപ്പം നീന്തൽ കുളത്തിൽ കുളിച്ചു എന്നും, മൊഴി നൽകാൻ എത്തിയപ്പോൾ കാത്ത് നിർത്തിയതിന് മാപ്പ് പറഞ്ഞു എന്നീ വാർത്തകൾക്കെതിരെയാണ് ശ്രീജിത്ത് ഡി ജി പി ക്ക് പരാതി നൽകിയത്.
ആരാണ് ഐജി എന്ന് വാർത്തയിൽ വ്യക്തമാക്കാത്തത് എല്ലാ ഐജിമാരേയും സംശയനിഴലിൽ ആക്കിയെന്നും ശ്രീജിത്ത്. ഇതിനെ പറ്റി അന്വേഷിക്കണമെന്നും ഐജി ശ്രീജിത്ത് DGP ക്ക് കത്ത് നൽകി
കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പത്രത്തിൽ വന്ന വാർത്തയാണ് ഐ ജി ശ്രീജിത്തിനെ ചൊടിപ്പിച്ചത്. സ്വപ്നയുടെ സഹോദരൻ്റെ വിവാഹ പാർട്ടിക്കിടെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സിമ്മിംഗ് പൂളിൽ ചാടി സ്വപ്നക്കൊപ്പം കുളിച്ചു എന്നായിരുന്നു വാർത്ത.
എയർ ഇന്ത്യ സാറ്റ്സിലെ പീഡന പരാതിയിൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകാൻ എത്തിയ സ്വപ്നയുടെ മൊഴി എടുക്കാൻ വൈകിയെന്നും അതിന് ഐ ജി മാപ്പ് പറഞ്ഞു എന്നുമായിരുന്നു വാർത്ത.
പോലീസ് ഉദ്യോഗസ്ഥരുടെ ആരുടെയും പേര് വാർത്തയിൽ പരാമർശിക്കുന്നില്ലെങ്കിലും അതിലെ ദുസൂചനകൾ എല്ലാ ഐജിമാർക്കും അപകീർത്തികരമാണെന്നും എസ്. ശ്രീജിത്ത് DGP ക്ക് അയച്ച കത്തിൽ പറയുന്നു.
വിവിധ പത്ര കട്ടിംഗുകൾ കൂടി ഉൾപ്പെടുത്തിയാണ് ശ്രീജിത്തിൻ്റെ പരാതി. പോലീസിന് തന്നെ അപകീർത്തികരമായ ഈ വാർത്തയെ പറ്റി അന്വേഷിക്കണം എന്നും ശ്രീജിത്ത് കത്തിൽ പറയുന്നു.

Get real time update about this post categories directly on your device, subscribe now.