കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കർണാടകയിലേക്ക് കടന്നത് ബിജെപി സഹായത്തോടെയാണെന്ന് സൂചന.
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകാൻ കർണാടകയുടെ പോർട്ടൽ ആയ സേവ സിന്ധുവിൽ രജിസ്റ്റർ ചെയ്യണം.
ഇങ്ങനെ രജിസ്റ്റർ ചെയ്ത് എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ അതിർത്തിയിൽ കർണാടക പൊലീസ് പരിശോധിച്ചാണ് കടത്തി വിടുന്നത്.
എൻഐഎ അടക്കം അന്വേഷിക്കുന്ന പ്രതികളുടെ കൃത്യമായ വിവരങ്ങൾ കർണാടക പൊലിസിന് ഉണ്ടായിട്ടും ഇവർ അതിർത്തി വഴി ധൈര്യത്തിൽ യാത്ര ചെയ്തത് സന്ദീപിൻ്റെ ഉന്നത ബി ജെ പി ബന്ധം ഉപയോഗിച്ചാണെന്നാണ് വിവരം.
ഇവർക്ക് അതിർത്തി കടക്കാൻ കർണാടക സർക്കാരിൽ സ്വാധീനമുള്ള കേരളത്തിൽ നിന്നുള്ള ബി ജെ പി നേതാവിൻ്റെ സഹായം ലഭ്യമായിട്ടുണ്ടെന്നാണ് സൂചന.
മൂന്ന് ദിവസം മുമ്പ് ബംഗളൂരുവിലുള്ള ഏതോ സഹായിയുടെ വിലാസമാണ് ഇവർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചത്.
അന്വേഷണ സംഘത്തിൻ്റെ കണ്ണ് വെട്ടിക്കാൻ താമസ സ്ഥലം മാറിക്കൊണ്ടിരിക്കാനായിരുന്നു പദ്ധതി. ശനിയാഴ്ച്ച മൂന്ന് മണിയോടെ ഇവർ ബംഗളൂരു കോറമംഗലയിലെ ഒക്റ്റാവ് ഹോട്ടലിൽ മുറിയെടുത്തത്. സന്ദീപ് ബുക്കിങ്ങ് ഡോട്ട്. കോം വഴിയാണ് മുറി ബുക്ക് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here