നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഉടന്‍ കൊച്ചിയിലെത്തിക്കും. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും ഉച്ചയോടെ കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് എത്തിക്കുന്നത്.
നാഗാലാന്റിലേക്ക് മുങ്ങാനുള്ള പദ്ധതിയിലായിരുന്നു സന്ദീപും സ്വപ്‌നയും. സന്ദീപിന് നാഗാലാന്റിൽ ബന്ധമുണ്ട് . ഇവരിൽ നിന്ന് രണ്ടര ലക്ഷം രൂപയും പാസ്സ്പോര്ട്ടും പിടിച്ചെടുത്തു. സ്വപ്‌നയുടെ പാസ്സ്‌പോർട്ട് സന്ദീപിന്റെ കയ്യിലായിരുന്നു. എസ് ക്രോസ്സ് കാറിൽ ആയിരുന്നു പ്രതികൾ ബുധനാഴ്ച്ച കർണാടകയിൽ എത്തിയത്.
ഹൈദരാബാദ് യൂണിറ്റിന് കീഴിലുള്ള ബംഗളൂരു സംഘമാണ് ബംഗളൂരു കോറമംഗല ഒക്‌ടേവ് ഹോട്ടലിൽനിന്ന് ശനിയാഴ്‌ച രാത്രി ഏഴോടെ ഇരുവരെയും കസ്‌റ്റഡിയിലെടുത്തത്. ഞായറാഴ്‌ച രാവിലെ ബംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷമാണ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഉച്ചയോടെ എൻഐഎ ഓഫീസിൽ എത്തിക്കും. സന്ദീപിന്റെ കാറും കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്‌ചയാണ് സ്വപ്‌നയും സന്ദീപും ബംഗളൂരുവിൽ എത്തിയതെന്നാണ് വിവരം. ആറുദിവസത്തെ ഒളിവ് ജീവിതത്തിന്‌ശേഷമാണ് പിടിയിലാകുന്നത്. കുടുംബത്തോടൊപ്പം ഒളിവിലായിരുന്ന സ്വപ്‌നയുടെ മകളുടെ ഫോൺ ശനിയാഴ്‌ച ഉച്ചയോടെ ഓണായതാണ് നിർണായകമായത്. തിരിച്ചറിയാതിരിക്കാൻ സ്വപ്‌നയും സന്ദീപും മുഖത്ത് മാറ്റങ്ങൾ വരുത്തിയതായും വിവരമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here