ഇന്നലെ ബെംഗളൂരുവിൽ പിടിയിലായ സ്വർണക്കടത്ത് കേസ് പ്രതികളുമായി എൻഐഎ സംഘം വാളയാര്‍ അതിര്‍ത്തി കടന്ന കേരളത്തിലെത്തി.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി പുറപ്പെട്ട എൻഐഎ സംഘമാണ് കേരളത്തിലെത്തിയത്. യാത്രയ്ക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് യാത്ര തുടരുന്നത്. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എൻഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. വാളയാർ മുതൽ കൊച്ചി വരെ കേരളാ പൊലീസാണ് ഇവർക്ക് സുരക്ഷയൊരുക്കുന്നത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് എൻഐഎ സംഘം ബെംഗളൂരുവിൽ നിന്നും പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ടത്.
ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിക്കും എന്നാണ് സൂചന. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയിൽ എത്തിച്ച് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. തുടർന്ന് ഇരുവരെയും കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയർ സെൻ്ററിലേക്ക് മാറ്റും.
പ്രതികള്‍ കേരളത്തിൽ നിന്ന് ഹോട്ട് സ്പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാൽ ഇവരെ ക്വാറന്‍റയിലാക്കേണ്ടതായി വരും എന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here