ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി

ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ സ്വദേശി വർഷ.

പെൺകുട്ടിയുടെ അമ്മയുടെ ചികിൽസക്കായി സമാഹരിച്ച തുകയുടെ പങ്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. ഇരുവരും മാനസികമായി പീഡിപ്പിക്കുന്നതായും വർഷ പറഞ്ഞു. സംയുക്ത അക്കൗണ്ടിലേക്ക് പണം മാറ്റാനാണ് ഇരുവരുടെയും സമ്മർദ്ദം എന്നാണ് പെണ്‍കുട്ടി.

അമ്മയുടെ കരൾ മാറ്റ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപോഴായിരുന്നു വർഷ ഫിറോസ് കുന്നുംപറമ്പിലിനെയും സാജൻ കേച്ചേരിയെയും പരിചയപ്പെടുന്നത്.

ചികിൽസക്കായി പണമില്ലാതെ ബുദ്ധിമുട്ടുന്ന അമ്മയെയും മകളെയും സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇരുവരും വർഷയെ സമീപിച്ചത്.

സോഷ്യൽ മീഡിയ വഴി നടത്തിയ ക്യാംപയിൻ വഴി ചികിൽസക്കുള്ള പണം ലഭിച്ചു. ശസ്ത്രക്രിയ കഴിഞ്ഞതോടെയാണ് ഫിറോസും സാജനും ഭീഷണി തുടങ്ങിയതെന്ന് വർഷ പറയുന്നു. ലഭിച്ച തുക പങ്ക് വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ ഭീഷണി.

അസമയത്തുൾപെടെ അപരിചിതരെക്കൊണ്ട് ഫോണിൽ വിളിപ്പിച്ച് മാനസികമായി സമ്മർദത്തിലാക്കുന്നതായും പരാതിയുണ്ട്.

ചാരിറ്റിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഫിറോസിനെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു.വർഷയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസിനും സാജനും എതിരെ അധികൃതർ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here