സ്വര്‍ണക്കടത്ത് കേസ്; കേസില്‍ അന്വേഷണം ടെക്നേപാര്‍ക്കിലെ മുന്‍ മാര്‍ക്കറ്റിംഗ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനിലേക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ടെക്നേപാര്‍ക്കിലെ മുന്‍ മാര്‍ക്കറ്റിംഗ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനിലേക്കും .മുന്‍ സി എം ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനെയും പ്രതികളെയും ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചന. അരുണ്‍ ബാലചന്ദ്രന്‍റെ ബിസിനസ് ബന്ധങ്ങളെ പറ്റിയും, ഫാഷന്‍ ഷോ മീറ്റുകളെ പറ്റിയും രഹസ്യന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ഹെതര്‍ ഫ്ലാറ്റില്‍ മുറി ബുക്ക് ചെയ്ത സംഭവത്തെ തുടര്‍ന്നാണ് അരുണ്‍ ബാലചന്ദ്രന്‍ അന്വേഷണ ഏജന്‍സികളുടെ നോട്ടപുളളിയാകുന്നത്. ഐടി സെക്രട്ടറി എം ശിവശങ്കരന് സ്വപ്നയെ പരിചയപ്പെടുത്തി കൊടുത്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് അദ്ദേഹം നേരത്തെ മൊ‍ഴി നല്‍കിയിരുന്നു.

അരുണിന്‍റെ ഇപ്പോ‍ഴത്തെ പ്രവൃത്തികള്‍ ശ്രദ്ധിക്കുമ്പോള്‍ അതെല്ലാം ബോധപൂര്‍വ്വമായിരുന്നോ എന്ന് സംശയിക്കുന്നതായും ശിവശങ്കരന്‍ കസ്റ്റംസിന് മൊ‍ഴി നല്‍കിയിരുന്നു എന്നാണ് സൂചന. ഇവര്‍ക്ക് പിഡബ്ലുസി വ‍ഴി ജോലി വാങ്ങി നല്‍കുന്നതില്‍ അരുണ്‍ ബാലചന്ദ്രന്‍ ഇടപ്പെട്ടിരുന്നു എന്നാണ് ലഭ്യമായ വിവരം.

അരുണിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കുമെന്നാണ് ഇതോടെ ഉറപ്പായി .കാക്കനാട് ഒരു ഐടി സ്ഥാപനം നടത്തിയിരുന്ന അരുണ്‍ ബാലചന്ദ്രന് അന്തര്‍ദേശീയ ബന്ധങ്ങള്‍ ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. റിലേഷന്‍ഷിപ്പ് മാനേജരായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച അരുണ്‍ ബാലചന്ദ്രന്‍റെ വളര്‍ച്ച വളരെ വേഗമായിരുന്നു. NRI TBI എന്ന പേരില്‍ വിദേശ വ്യവസായികള്‍ക്ക് വേണ്ടി ആരംഭിച്ച ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്‍ററിന്‍റെ സിഇഒ ആയതോടെയാണ് അരുണ്‍ ബാലചന്ദ്രന്‍ ശ്രദ്ധേനാകുന്നത്.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, രാഹുല്‍ഗാന്ധിയുടെ ഉപദേശകനായ സാംപിത്രോദ എന്നീവര്‍ അണി നിരന്ന ഉത്ഘാടന ചടങ്ങ് ഗംഭീരമായിരുന്നു. അതിലെ പ്രവര്‍ത്തന മികവ് കണ്ടാണ് അരുണ്‍ ബാലചന്ദ്രന്‍ സിഎം ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുന്നത്.

അരുണ്‍ ഡയറക്ടറായ എഫ്ഡ്യു മീഡിയാ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്ന ലൈഫ് ടൈം മാഗസിന്‍ ശ്രദ്ധേയമായിരുന്നു. ചില ഫാഷന്‍ ഷോ മീറ്റുകള്‍, പവര്‍ ഡിന്നര്‍ എന്നീവയിലെ ചിലരുടെ സാനിധ്യങ്ങള്‍ എന്നീവയാണ് രഹസ്യന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News