ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ഏത് വിമാനത്താവളം വഴി കടന്നാലും
പിടികൂടാനാണ് നടപടി.
നേരത്തെ ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഇയാളെവിടെയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നൽകുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഫൈസൽ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി, ഇയാളെ നാട് കടത്തണമെന്ന് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം.
അതേസമയം ഫൈസലിന്‍റെ കയ്പമംഗലത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തു. മൂന്നു ബാങ്ക് പാസ്ബുക്കുകളും ലാപ്ടോപ്പും
കണ്ടെടുത്തു. ഇന്ന് ബാങ്കുകളില്‍ പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോ എന്നതും പരിശോധിക്കും. ഒന്നരവര്‍ഷമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്ത് താമസിക്കുന്ന ബന്ധുവിലെ വിളിച്ചുവരുത്തിയായിരുന്നു വീടു തുറന്ന് റെയ്ഡ് നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here