വിവാഹേതരബന്ധം ചോദ്യംചെയ്തതിന് ഭാര്യയെ മര്‍ദിച്ച ബിജെപി നേതാവിനെതിരെ കേസ്

ചേര്‍ത്തല: വിവാഹേതരബന്ധം ചോദ്യംചെയ്ത ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തൈക്കാട്ടുശേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

തേവര്‍വട്ടം കണ്ണാട്ട് വീട്ടില്‍ വിനോദ്കുമാറിനെതിരെയാണ് കേസ്. ഭാര്യ തൃപ്പൂണിത്തുറ ആമേട ഗ്രീന്‍വാലി വില്ലയില്‍ ലക്ഷ്മിപുരം വീട്ടില്‍ ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് ഉദയംപേരൂര്‍ പൊലീസ് ഐപിസി 498 എ പ്രകാരം സ്ത്രീപീഡനത്തിന് കേസെടുത്തത്.

അധികസ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. 11ന് രാത്രി 7.30 ഓടെയാണ് ലക്ഷ്മിപ്രിയയെ ഒടുവില്‍ ഉപദ്രവിച്ചത്. കിടപ്പുമുറിയില്‍നിന്ന് ലഭിച്ച മൂര്‍ച്ചയേറിയ ആയുധം എന്തിനുള്ളതാണെന്ന് ചോദിച്ചതോടെ വിനോദ് ക്രൂരമര്‍ദനം തുടങ്ങി. അടിയേറ്റ് കട്ടിലില്‍ വീണപ്പോള്‍ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു.

നിലവിളിച്ചപ്പോള്‍ വീണ്ടും മര്‍ദിക്കുകയും പുറത്തേക്ക് വലിച്ചിഴയ്ക്കുകയുംചെയ്തു. പൂച്ചാക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് സംഭവം പറഞ്ഞു. പൊലീസ് തൃപ്പൂണിത്തുറയിലെ വീട്ടുകാരെ അറിയിച്ചതനുസരിച്ച് അവരെത്തി കൊണ്ടുപോയി. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സനേടി. 12ന് ഉദയംപേരൂര്‍ പൊലീസിന് മൊഴിനല്‍കിയതോടെ കേസെടുത്തു.

2012 ഏപ്രിലില്‍ വിവാഹിതരായ വിനോദ്?-ലക്ഷ്മി ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയാണ് ലക്ഷ്മി. വിവാഹ സമയത്ത് വീട്ടുകാര്‍ നല്‍കിയ 51 പവന്‍ ആഭരണങ്ങള്‍ വിനോദ് സ്വന്തം ആവശ്യത്തിന് വിറ്റു. വീണ്ടും ആഭരണങ്ങള്‍ ആവശ്യപ്പെട്ട് മര്‍ദിക്കുമായിരുന്നു.

വിവാഹേതരബന്ധം ചോദ്യംചെയ്തപ്പോള്‍ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. അരൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുകൂടിയായ വിനോദ് കണ്ണാട്ടിനായി ബിജെപി ജില്ലാനേതാക്കള്‍ പലകുറി ഇടപെട്ടു. അന്വേഷണം പൂച്ചാക്കല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News