രാജസ്ഥാൻ നിയമസഭയിൽ നിന്നും അയോഗ്യരാക്കുന്നതിനെതിരെ സച്ചിൻ പൈലറ്റും വിമത കോൺഗ്രസ് എംഎൽഎ മാരും നൽകിയ ഹർജിയിൽ ഇന്ന് വാദം തുടരും.
രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്പീക്കർക്കായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് വാദം നടത്തുക. സച്ചിൻ പൈലറ്റിന്റെയും 18 എംഎൽഎ മാരുടെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.
നാളെ വൈകുന്നേരം 5.30 വരെ വിമതർക്ക് എതിരെ നടപടി എടുക്കില്ലെന്ന് സ്പീക്കർ നേരത്തെ ഹൈകോടതിയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ഹൈക്കോടതി
ഉത്തരവിനു ശേഷം നിയമസഭ ചേരാനാണ് കോൺഗ്രസ് നീക്കം. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച ശേഷം സച്ചിൻ പൈലറ്റിനെതിരെ നടപടി ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here