‘മരിക്കുന്നവർ അവയവം ദാനം ചെയ്യണം.. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ’; കെല്‍വിന്‍ ഇനിയും ജീവിക്കും ആ എട്ട് പേരിലൂടെ…

കെല്‍വിന്‍ ഇനി ജീവിക്കും ആ എട്ട് പേരിലൂടെ. കെല്‍വിന്‍ തങ്ങളെ വിട്ടു പോയെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളായ ജോയിയും മാർഗരറ്റും മനസ്സില്‍ ഓടിയെത്തിയത് മരിക്കുന്നവരുടെ അവയവങ്ങൾ ദാനം ചെയ്‌താൽ ഒരുപാട്പേർക്ക് ഉപകാരപ്പെടുമല്ലോയെന്ന് കെൽവിൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണ്. കെല്‍വിന്‍റെ മനസ്സറിഞ്ഞ മാതാപിതാക്കള്‍ അവന്‍റെ ആഗ്രഹത്തിന് കണ്ണീരോടെ സമ്മതമറിയിച്ചപ്പോള്‍ അച്ഛനായ ജോയി ഒന്നേ പറഞ്ഞുള്ളു, ‘അവൻ പോയി. അവയവങ്ങളിലൂടെയെങ്കിലും എനിക്ക് അവനെ വീണ്ടും കാണാമല്ലോ’.

മസ്‌തിഷ്‌ക മരണം സംഭവിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ കെൽവിന്റെ ഇരു കൈകളും ഹൃദയവും കരളും കണ്ണുകളും വൃക്കകളും ചെറുകുടലും ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ശനിയാഴ്ച വൈകിട്ട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കെല്‍വിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയായിരുന്നു. പുനർജനി വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയോടെ അവയവങ്ങളെടുത്തു.

രണ്ട് കൈപ്പത്തികൾ അമൃതയില്‍ ചികിത്സയിലുള്ള മറ്റൊരാളിൽ ഇന്നലെ തുന്നിച്ചേർത്തു. മറ്റവയവങ്ങൾ ഏഴ് പേർക്ക് കൈമാറും. ജോയിയും മാർഗരറ്റും ഇനി അമൃത ആശുപത്രിയിൽ വീണ്ടുമെത്തുക ഇന്നലെ മണ്ണോടു ചേര്‍ന്ന മെൽവിന്റെ രണ്ടു കൈകളിൽ വീണ്ടും തലോടാനാകും.

വടക്കൻ പറവൂർ കൈതാരം ചെറിയപ്പിള്ളി വലിയപറമ്പിൽ വീട്ടിലെ കെൽവിൻ ജോയി (39) ഓഹരി വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. വ്യാഴാഴ്ച വീട്ടിലായിരിക്കെ കുഴഞ്ഞു വീഴണതിനെത്തുടര്‍ന്ന് ഉടൻ അമൃത ആശുപത്രിയിലെത്തിച്ചു. തലച്ചോറിൽ ഞരമ്പു പൊട്ടി അതീവ ഗുരുതരമായിരുന്നു ആശുപത്രിയിലെത്തിക്കുമ്പോ‍ള്‍ കെല്‍വിന്‍റെ സ്ഥിതി.

ശനിയാഴ്ച വൈകിട്ട് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. മരിക്കുന്നവർ അവയവം ദാനം ചെയ്യണം, വെറുതെ കുഴിച്ചുമൂടുന്നതെന്തിന്, ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നായിരുന്നു മെൽവിന്റെ നിലപാട്. തുടർന്നാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് ജോയി ആശുപത്രി അധികൃതരെ അറിയിച്ചത്.

പുനർജനി വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി അവയവങ്ങളെടുത്തു. രണ്ട് കൈപ്പത്തികൾ അമൃതയിൽ മറ്റൊരാളിൽ ഇന്നലെ തുന്നിച്ചേർത്തു. മറ്റവയവങ്ങൾ ഏഴ് പേർക്ക് കൈമാറും. വികാര നിർഭരമായാണ് കെൽവിന് കൈതാരം ഗ്രാമം ഇന്നലെ യാത്രാമൊഴി ചൊല്ലിയത്. സംസ്കാരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News