കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. പിതാവ് വീട്ടില്‍ വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേർ കൂടി പീഡിപ്പിച്ചെന്നും മൊഴി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്നും പെണ്കുട്ടിയുടെ മൊഴിയിലുണ്ട്. അതിനാല്‍ ഇവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന.
പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരുതവണ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. ഈ സംഭവം കുട്ടിയുടെ അമ്മാവന്‍ അറിയുകയും ഇയാള്‍ പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റിന് മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here