അയോഗ്യരാക്കിയതിന് എതിരെ സച്ചിൻ പൈലറ്റും വിമത എം. എൽ. എ മാരും നൽകിയ ഹർജിയിൽ രാജസ്ഥാൻ ഹൈ കോടതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കും.
മോദി സർക്കാരിന്റെ മുൻ അറ്റോർണി ജനറൽ മുകൾ റോഹ്‌തഗി വിമത എം. എൽ. എ മാർക്കായി ഹാജരായി . നിയമസഭ സ്പീക്കറുടെയും സച്ചിൻ പൈലറ്റിനെയും വാദങ്ങൾ ഇന്നലെ പൂർത്തിയായിരുന്നു. സ്പീക്കർ തീരുമാനം എടുക്കുന്നതിന് മുന്‍പ് കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കവെ സ്‌പീക്കര്‍ക്ക് വേണ്ടി ഹജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി ചൂണ്ടി കാട്ടിയിരുന്നു.
ഹൈക്കോടതി നോട്ടീസില്‍ തീരുമാനം എടുക്കണമെന്ന്‌് സച്ചിൻ പൈലറ്റിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here