കൊല്ലം ജില്ലയിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. പൂതക്കുളം സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ രാധാകൃഷ്ണൻ നായർ. കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് എന്നിവരാണ് മരിച്ചത്.
ഇതോടെ കൊല്ലം ജില്ലയിൽ കോവിഡ് മരണം ആറായി.
നെഞ്ചുവേദനയും,ശ്വാസതടസ്സത്തേയും തുടർന്ന് രാധാകൃഷ്ണൻ നായരെ ഞായറാഴ്ച പുലർച്ചെ രണ്ടോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
കോവിഡ് ട്രൂനാറ്റ് പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു.വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം വരാനുണ്ട്. ഭാര്യ: ഗീതാദേവി (ടീച്ചർ, ചെമ്പകശ്ശേരി എച്ച്എസ്എസ്), മക്കൾ: രാഖി, രാധിക.
ശ്വാസംമുട്ടലിനെ തുടർന്ന് കുഴഞ്ഞു വീണ റഹിയാനത്തിനെ ഉടൻ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ മകനും ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ സ്രവപരിശോധനയിൽ പോസിറ്റീവായി.
മരണം അറിഞ്ഞ് വീട്ടിൽ എത്തിയവരെല്ലാം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി.കോവിഡ് മരണത്തെ തുടർന്ന് പൂതക്കുളം പഞ്ചായത്തുംകുലശേഖരപുരവും കണ്ടയിന്മെന്റ് സോണാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here