മനോരമ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തി; ”ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കെന്ന് വെല്ലുവിളി”; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ മൊഴി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തയ്ക്ക് മനോരമ ചാനല്‍ മാപ്പു പറഞ്ഞതിന് പിന്നാലെ, കേസ് കൊടുത്തു നോക്കെന്ന് ലേഖിക ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ മൊഴി.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട് എന്നിവര്‍ വ്യാജവാര്‍ത്തയ്ക്കെതിരെ കളമശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് ചാര്‍ജ് ചെയ്യുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച മൊഴിയെടുത്തപ്പോഴാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍ എന്നിവരോട് ലേഖിക അന്വേഷിച്ചിരുന്നു. എന്നാല്‍, അങ്ങനെയൊരു സംഭവമോ സാഹചര്യമോ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി. ഇത് കണക്കിലെടുക്കാതെയാണ് വ്യാജവാര്‍ത്ത നല്‍കിയത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം ഇരമ്പിയപ്പോഴാണ് വാര്‍ത്ത നിഷേധിക്കാതെ, ദൃശ്യം മാറിപ്പോയതിന് മനോരമ മാപ്പുപറഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു വാട്സ്ആപ്പില്‍ ലേഖികയുടെ ഭീഷണി. മറ്റ് ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതി തങ്ങളുടെ കൈവശമുണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കെന്ന് വെല്ലുവിളിക്കുകയും ചെയ്തു.

വ്യാജവാര്‍ത്ത ചമയ്ക്കുക, മെഡിക്കല്‍ കോളേജിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുക, ജോലിക്ക് തടസ്സമുണ്ടാക്കുക, കലാപസമാന സാഹചര്യമുണ്ടാക്കുക എന്നീ ആക്ഷേപങ്ങളാണ് മെഡിക്കല്‍ കോളേജ് പരാതിയില്‍ ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News