വറുതിയെ നേരിടാൻ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റുമായി സംസ്ഥാന സർക്കാർ

വറുതിയെ നേരിടാൻ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റുമായി സംസ്ഥാന സർക്കാർ. തീരമേഖല നിശ്ചലമായതോടെ വരുമാനം നിലച്ച മത്സ്യതൊഴിലാളികളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞു.

കോവിഡ് മുൻ കരുതലിന്റെ ഭാഗമായി, മത്സ്യത്തൊളിലാളികൾക്ക് ജോലിക്കു പോകാനാവാത്ത സാഹചര്യത്തിൽ, അവർക്കും അനുബന്ധ തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിരണം ചെയ്യുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒാണക്കിറ്റിനും സമാശ്വാസ സഹായ ധനത്തിനും പുറമേയാണിത്.

മത്സ്യബന്ധനത്തിന് ഉടൻ അനുമതി നൽകാനാവില്ല.ഇപ്പോൾ ജീവനാണ് പ്രധാനമെന്ന നിലയിൽ, തൊഴിലെടുക്കാൻ കുറച്ചുകൂടി കാത്തിരിക്കണം. ദേശ വ്യാപകമായി, മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ഏപ്രിൽ നാലിന് രാജ്യത്ത് ആദ്യമായി മത്സ്യബന്ധനാനുമതി നൽകിയത് കേരളത്തിലാണ് എന്നാൽ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ലോക്ക് ഡൗൺ കാലത്ത് ഇടനിലക്കാരെ  ഒഴിവാക്കി,സർക്കാർ കൈക്കൊണ്ട നടപടികൾ മൂലം മത്സ്യത്തൊഴിലാളികൾക്ക് അധിക വരുമാനം ലഭിക്കാൻ ഇടയായന്നും മന്ത്രി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here