നിരീക്ഷണ ക്യാമറയിൽ കുടുങ്ങി എബിവിപി ദേശിയ അധ്യക്ഷന്റെ വിക്രിയകൾ. അയൽക്കാരിയുടെ വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയും, ഉപയോഗിച്ച മാസ്‌ക്കുകൾ തൂക്കുകയും ചെയുന്ന എബിവിപി ദേശിയ അധ്യക്ഷൻ സുബൈ ഷൺമുഖത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എബിവിപി ദേശിയ അധ്യക്ഷൻ ഉപദ്രവിക്കുകയാണ് എന്ന് കാണിച്ചു അയൽക്കാരി നൽകിയ പരാതിയിലാണ് ദൃശ്യങ്ങൾ ഉള്ളത്. 60 വയസുകാരിയായ വിധവയാണ് പരാതിക്കാരി.
ബിജെപി യുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയുടെ ദേശിയ അധ്യക്ഷൻ ഡോക്ടർ സുബൈ ഷൺമുഖം അയൽക്കാരിയായ വൃദ്ധയുടെ അപ്പാർട്ട്മെൻറ്റിലെ വാതിലിനു പുറത്ത് കാണിച്ചു കൂട്ടുന്ന ദൃശ്യങ്ങളാണിത്.
സ്ഥിരമായി ശല്യം ചെയുന്നത് ആരെന്ന് അറിയാൻ 60 വയസുകാരിയായ വിധവ വീടിന് മുന്നിൽ വച്ച നിരീക്ഷണ ക്യാമെറയിൽ കുടുങ്ങിയത് ബിജെപി യുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി യുടെ ദേശിയ അധ്യക്ഷൻ. രാത്രി വന്നു മൂത്രം ഒഴിച്ച് പോവുക, ഉപയോഗിച്ച മാസ്‌ക്കുകൾ വാതിലിൽ തൂക്കുക തുടങ്ങി സുബൈ ഷൺമുഖത്തിന്റെ വിക്രിയകൾ ഏറെയുണ്ട്.
അപ്പാർട്ട്മെന്റിലെ പാർക്കിങ് ഏരിയയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എബിവിപി ദേശിയ അധ്യക്ഷൻ ഉപദ്രവിക്കുകയാണ് എന്ന് കാണിച്ചു ചെന്നൈ പോലീസിന് ഷണ്മുഖത്തിന്റെ അയൽക്കാരി നൽകിയ പരാതിയിലാണ് ദൃശ്യങ്ങൾ ഉള്ളത്. പാർക്കിങ് സ്ഥലം വേണമെന്ന് ആവിശ്യപ്പെട്ട് എബിവിപി ദേശിയ അധ്യക്ഷനായ സുബൈ ഷൺമുഖം സമീപിച്ചുവെന്ന് പരാതിയിൽ പറയുന്നു.
വാടക ചോദിച്ചതോടെ ശത്രുതയിലായ ഷൺമുഖം ഉപദ്രവിച്ചു തുടങ്ങിയെന്നും വൃദ്ധ പറയുന്നു. സുബൈ ഷണ്മുഖത്തിന്റെ രാഷ്ട്രീയ സ്വാധീനം അറിയാവുന്നതിനാൽ പോലീസ് പരാതി കാര്യമായി എടുക്കാൻ തയാറായില്ല. ഇതേ തുടർന്ന് വൃദ്ധയുടെ ബന്ധുവും സംഗീതഞനുമായ ബാലാജി വിജരാഘവൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതോടെയാണ് എബിവിപി ദേശിയ അധ്യക്ഷന്റെ ഉപദ്രവം എല്ലാവരും അറിഞ്ഞത്.
എന്നാൽ വീഡിയോ വ്യാജമായി ഉണ്ടാക്കിയത് ആണെന്ന് ആരോപിച്ചു ദേശിയ അധ്യക്ഷനെ ന്യായീകരിക്കാൻ ആണ് എബിവിപി ശ്രമം. ദൃശ്യങ്ങൾ പ്രചരിക്കുന്നതിനെതിരെ ബിജെപിയുടെ വിദ്യാർത്ഥി വിഭാഗം പരാതിയും നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here