പബ്ജിയും ലുഡോയും അലി എക്‌സ്പ്രസും നിരോധിക്കും; 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി കേന്ദ്രം

പബ്ജിയും ലുഡോയുമുള്‍പ്പെടെ 275 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ജനപ്രിയ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള ചെെനീസ് ആപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങന്നത്.

അലി എക്‌സ്പ്രസ്, സിലി, റെസ്സോ, യു ലൈക്, ലുഡോ വേള്‍ഡ്, എല്‍ബിഇ ടെക്, പെര്‍ഫക്റ്റ് ക്രോപ്, സിന ക്രോപ്പ്, യോസൂ ഗ്ലോബല്‍ തുടങ്ങിയ ആപ്പുകളും നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പട്ടികയിലുണ്ടെന്നാണ് സൂചന.

ചൈനീസ് പങ്കാളിത്തത്തോടെ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളാണ് പബ്ജി നിര്‍മ്മിച്ചിരിക്കുന്നത്. പബ്ജി വീഡിയോ ഗെയിമിന്റെ ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. 17.5കോടി ആളുകളാണ് ഇന്ത്യയില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്.

സിയോമിയുടെ കീഴിലുള്ളതാണ് സിലി. ടിക്ക് ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന്റെ കീഴിലാണ് റെസ്സോയും യുലൈക്കും. ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ ഉടമസ്ഥതയിലുള്ള അലി എക്‌സ്പ്രസിനും പൂട്ട് വീ‍ഴും.

രാജ്യ സുരക്ഷയെ ബാധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ജൂണ്‍ 29ന് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ടിക്ക്‌ടോക്കിന് പുറമേ, യുസി ബ്രൗസര്‍, ബ്യൂട്ടി പ്ലസ് തുടങ്ങിയ ആപ്പുകളാണ് ആദ്യഘട്ടത്തില്‍ നിരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here