സുശാന്തിന്റെ മരണം: വില്ലത്തി റിയ?; നിര്‍ണായകമായി അങ്കിതയുടെ മൊഴി

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച് ‘വില്ലന്‍ സ്ഥാനത്ത്’ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് റിയാ ചക്രവര്‍ത്തിയുടേതാണ്.

സുശാന്തിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബോളിവുഡ്.

റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകളും അങ്കിത പൊലീസിന് കൈമാറി.

റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് റിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. സുശാന്തിന്റെ പണം റിയയും കുടുംബവും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നുമാണ് പിതാവിന്റെ ആരോപണം.

ഇതിനിടെ, പട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. മുംബൈയിലെ പ്രമുഖ അഭിഭാഷകരെയാണ് റിയ നിയമോപദേശത്തിനായി സമീപിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലെത്തുകയും ചെയ്തിട്ടുണ്ട്. അന്ധേരി വെര്‍സോവയില്‍ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയെ ബിഹാറില്‍ നിന്നുള്ള നാലംഗ അന്വേഷണസംഘം സന്ദര്‍ശിച്ചു മൊഴിയെടുത്തു. നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News