പോത്തൻകോട് ദുബായ്ഹോട്ടലിൽ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനും കുടുംബത്തിനും മർദനം; പോത്തൻകോട് പൊലീസ് കേസെടുത്തു

പോത്തൻകോട് : ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനും കുടുംബത്തിനും മർദ്ദനമേറ്റതായി പരാതി. പോത്തൻകോട് ദുബായ്ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനെയും കുടുംബത്തെയുമാണ് ഹോട്ടൽ ഉടമയും മക്കളും ജീവനക്കാരനും ചേർന്ന് മർദ്ദിച്ചതായി പോത്തൻകോട് പോലീസിൽ പരാതി ലഭിച്ചത്.

പോത്തൻകോട് പാലോട്ട്കോണം സ്വദേശിയായ 8 വയസുകാരൻ വൈഷ്‌ണുവിനെയും കുടുംബത്തെയുമാണ് ഹോട്ടൽ ഉടമയും മക്കളും ജീവനക്കാരും ചേർന്ന് ആക്രമിച്ചത്. തന്റെ കവിളത്ത് അടിച്ചതായും ജ്യേഷ്ഠനെ നെഞ്ചിൽ ചവിട്ടിയതായും വൈഷ്‌ണു പറഞ്ഞു.

കൂടാതെ തൻ്റെ ചേച്ചിയെ ദേഹത്ത് മുട്ടിയതിനെ ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നും വൈഷ്‌ണു പറഞ്ഞു. മർദ്ദനമേറ്റ വൈഷ്ണുവിന്റെ അപ്പച്ചിയുടെ മകളും ഭർത്താവും അടങ്ങിയ കുടുബം കന്യാകുളങ്ങര ഹോസ്പ്പിറ്റലിലെത്തി ചികിത്സ തേടി.

പോത്തൻകോട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹോട്ടലിൽ മർദ്ദിച്ചവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിയേറ്റ വൈഷ്ണുവും കുടുബവും വീട്ടിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here