കൊവിഡ് കാലത്തെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമ വീണ്ടും ഉണര്‍ന്നപ്പോള്‍, ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയത് എം ജയചന്ദ്രന്‍റെ സംഗീതം കൂടിയാണ്.. വെള്ളരിപ്രാവിനെ നെഞ്ചോട് ചേര്‍ത്ത് മലയാളി സ്വീകരിക്കുമ്പോള്‍ എം ജയചന്ദ്രനെന്ന സംഗീത പ്രതിഭയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി..
വെള്ളരിപ്രാവ് മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുമ്പോള്‍ 28 വര്‍ഷം പഴയൊരു പാട്ടോര്‍മ്മ ആരാധകരുമായി പങ്കുവയ്ക്കുകയാണ് എം ജയചന്ദ്രന്‍. ഫെയ്സ്ബുക്കിലൂടെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
28 വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു സുബ്രമണ്യം ഹാൾ ഇൽ ഞാൻ പാടിയത് …പൂമുഖ വാതിൽക്കൽ …………1988 ഡിസംബർ ഇൽ എന്റെ cousin സുജാത ചേച്ചിയുടെ കല്യാണ റിസപ്ഷൻ ന് വേണ്ടിയാണ് ഗാനമേള സംഘടിപ്പിച്ചത് …6 മാസങ്ങൾക്കു മുൻപ് മലേഷ്യയിൽ പോയപ്പോൾ കിട്ടിയ കല്യാണ വീഡിയോ ടേപ്പ് ഇൽ നിന്നുമാണ് ഈ ഗാനവും ചെമ്പക പുഷ്പ സുവാസിത യാമവും ഞാൻ പകർത്തി എടുത്തത് …
Get real time update about this post categories directly on your device, subscribe now.