കൈരളി ന്യൂസ് എക്സ്ക്ലൂസീവ്, പി വി അൻവർ എംഎൽഎ ക്കെതിരായ വധഗൂഢാലോചനയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിലമ്പൂരിലെ ലീഗ് പ്രവര്‍ത്തകന്‍.
അന്‍വറിനെതിരായ വധഗൂഢാലോചനയുടെ വാര്‍ത്ത കൈരളി ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. കേസില്‍ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നിലമ്പൂരിലെ ലീഗ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നത്.
കൈരളി ന്യൂസിനോടാണ് ലീഗ് പ്രവര്‍ത്തകന്‍ സിദ്ദിഖ് വെളിപ്പെടുത്തല്‍ നടത്തിയത്. അൻവറിനെ കൊല്ലുമെന്ന് മുരുകേഷ് നരേന്ദ്രൻ തന്നോട് പറഞ്ഞതായിലീഗ് പ്രവർത്തകനും തടി വ്യവസായിയുമായ എ.കെ. സിദിഖ് പറയുന്നു.
നരേന്ദ്രന്റെ ബന്ധു മുരുകേഷ് പ്രഭാകരന്റെ തോട്ടം സിദ്ദിഖ് സ്ലോട്ടർ ന് എടുത്തിരുന്നു. തോട്ടം എടുക്കരുതെന്ന് ആര്യാടൻ ഷൗക്കത്ത് ഭീഷണിപ്പെടുത്തിയിരുന്നു.
മുരുകേശ് നരേന്ദ്രനും ആര്യാടൻഷൗക്കത്തും തമ്മിൽ അടുത്തബന്ധമാണെന്നും സിദ്ദിഖ് കൈരളി ന്യൂസിനോട്. അൻവറിനെതിരായ വധഗൂഢാലോചന സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം കൈരളി ന്യൂസാണ് പുറത്ത് വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here