ഹിന്ദുത്വത്തില്‍ ഉറച്ച് കോണ്‍ഗ്രസ്; അയോധ്യ വിഷയത്തില്‍ കമല്‍നാഥിനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ്; രാമക്ഷേത്ര നിര്‍മാണം ബിജെപി താല്‍പര്യം മാത്രമല്ല, ഹൈന്ദവ കോണ്‍ഗ്രസുകാരന്റെയും ആവശ്യം

തിരുവനന്തപുരം: അയോധ്യ വിഷയത്തില്‍ കമല്‍നാഥിനെ പിന്തുണച്ച് കേരളത്തിലെ മഹിളാ കോണ്‍ഗ്രസ് നേതാവ്.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. രാമക്ഷേത്ര നിര്‍മാണം ബിജെപി താല്‍പര്യം മാത്രമല്ലെന്നും ഓരോ ഹൈന്ദവ കോണ്‍ഗ്രസുകാരന്റെയും ആവശ്യം കൂടിയാണെന്ന് ഷീബ പറഞ്ഞു.

ഷീബയുടെ വാക്കുകള്‍: രാമക്ഷേത്ര നിര്‍മ്മാണം എന്നത് രാജ്യ താല്പര്യം അല്ലെങ്കിലും ബിജെപിയുടെ മാത്രം താല്‍പര്യത്തിന് നടക്കാന്‍ പോകുന്നില്ല. ഇവിടെ വിശ്വാസികളായ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും കൂടി നിര്‍മ്മാണത്തില്‍ പങ്കാളിത്തം ഉണ്ടാവണം.

രാമന്റെയും കൃഷ്ണന്റെയും ഉടമസ്ഥാവകാശം ഇവിടെയാരും ബിജെപിക്ക് ഒസ്യത്ത് നല്‍കിയിട്ടില്ല – രാമന്റെ ക്ഷേത്രം ആര്‍എസ്എസ്-ബിജെപിക്കാരുടെ മാത്രം തറവാടുവക സ്വത്തല്ല – ഇവിടെ ഞാനുള്‍പ്പെടുന്ന ഓരോ ഹൈന്ദവ കോണ്‍ഗ്രസു കാരന്റെയും വിശ്വാസികളായ കമ്മ്യൂണിസ്റ്റ്കാരന്റെയും കൂടിയാണ്.

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാമക്ഷേത്ര വിഷയത്തില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ആശയത്തിനും മതേതരത്വ സംസ്‌കാരത്തിനും എതിരല്ല.’ ആര്‍.എസ്സ്.എസ്സിനും ബിജെപിക്കും ഇന്ത്യയിലെ മതേതര ഹിന്ദുക്കള്‍ ഒരു ക്ഷേത്രവും തീറെഴുതിയിട്ടില്ല. ഏറ്റവും വലിയ മതേതര പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം അതില്‍ പങ്കെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
ക്ഷേത്രം ഞാനടങ്ങുന്ന ഹിന്ദുവിന്റേതാണ്.
ബിജെപിയുടേതല്ല…!

-ഷീബ രാമചന്ദ്രന്‍
(മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News