അൺലോക്ക് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജിമ്മുകളും യോഗ സെന്‍ററുകളും ഇന്ന് മുതൽ പ്രവര്‍ത്തിക്കും. കേന്ദ്രം പുറത്തിക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവർത്തനം.
അതേസമയം തീവ്ര നിയന്ത്രിത മേഖലകളിലെ സ്ഥാപനങ്ങൾക്ക് പ്രവർത്താനുമതിയില്ല. സ്ഥാപനങ്ങൾക്കുള്ളിൽ ആറടി അകലം പാലിച്ചു വേണം പരിശീലനം നടത്താൻ.
ഉപകരണങ്ങളും ഇത് അനുസരിച്ച് സ്ഥാപിക്കണം. കൂടാതെ തിരക്ക് ഒഴിവാക്കാൻ പരിശീലനത്തിന് എത്തുന്നവർക്കായി ഷിഫറ്റ് സമ്പ്രാദയം നടപ്പാക്കണം.
സ്ഥാപനത്തിനകവും ഉപകരണങ്ങളും അണിവിമുക്തമാക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും ആരോഗ്യസേതു ആപ്പും നിർബന്ധമാക്കിയിട്ടുണ്ട്.അതേസമയം പരിശീലനസമയത്ത് മുഖാവരണം നിർബന്ധമാക്കിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here