മണർകാട് കാർ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട് കാർ ഉയർത്തിയപ്പോഴാണ് ഇതിനുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അങ്കമാലി സ്വദേശിയായ ജസ്റ്റിനാണ് അപകടത്തിൽ പെട്ടത്. കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരനുമായി കോട്ടയത്ത് എത്തിയതായിരുന്നു ജസ്റ്റിൻ. യാത്രക്കാരനെ വീട്ടിലാക്കി മടങ്ങി വരുന്ന വഴിയാണ് വെള്ളൂർ തോട്ടിനടുത്ത് വച്ച് കാർ വെള്ളപ്പാച്ചിലിൽ കുടുങ്ങി ഒഴുകി പോയത്. 30 അടിയോളം താഴ്ചയുള്ള താഴ്ചയുള്ള ഭാഗത്തേക്കാണ് കാർ ഒഴുകി പോയത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ഇന്ന് രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിന് ഒടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസ്റ്റിൻ്റെ കാർ കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here