അപമാനിക്കപ്പെട്ട മലപ്പുറം, കാരുണ്യം കൊണ്ട് പ്രതികരിച്ചു; സംഘപരിവാറിന് ആ ജനത ക്രൂരന്മാരും തീവ്രവാദികളും; എന്നാല്‍ മലപ്പുറത്തിന്റെ നന്മ മലയാളിക്ക് അഭിമാനം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രം. അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു എന്ന തലക്കെട്ടിലാണ് ടെലഗ്രാഫിന്റെ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജുനൈദ് മുക്കൂദ്, ഫസല്‍ പുതിയകത്ത് എന്നി യുവാക്കളുമായി സംസാരിച്ചാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍: ”ഉയര്‍ന്ന ഓരോ അപമാനത്തിലും അതിനെക്കാള്‍ ഉച്ചത്തിലുള്ള മറുപടിയാണ് മലപ്പുറത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. മുസ്ലി ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിലെ ജനങ്ങള്‍ സംഘപരിവാറുകാര്‍ക്ക് ക്രൂരന്മാരോ തീവ്രവാദികളോ അല്ലെങ്കില്‍ ഇതിന് രണ്ടിനുമിടയിലുള്ളവരോ ആയിരുന്നു.

പാലക്കാട് ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു കടിച്ച് ചരിഞ്ഞപ്പോള്‍ പോലും അതും മലപ്പുറത്തിന്റെ ക്രൂരതയായാണ് എഴുതപ്പെട്ടത്. മനേകാ ഗാന്ധി പോലും അത് ഏറ്റുപിടിച്ചു. പക്ഷേ വെള്ളിയാഴ്ച രാത്രി ലോകമെങ്ങുമുള്ള ജനങ്ങള്‍ കണ്ടത്, മലപ്പുറത്തെ നൂറുകണക്കിന് യുവാക്കള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്നുവീണ വിമാനത്തിലെ നൂറുകണക്കിന് ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

ഏതുനിമിഷവും ആ വിമാനം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് എന്നതോ, വിദേശത്തു നിന്നു വരുന്നവരായതുകൊണ്ട് കൊവിഡ് 19 ബാധിതരായിരിക്കാനുള്ള സാധ്യതയുള്ളവരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നോ അവര്‍ മറന്നു. സ്വന്തം കയ്യില്‍ നിന്ന് പണം ചെലവാക്കിയാണ്, അപകടത്തില്‍പ്പെട്ടവരെ ഓരോരുത്തരും ആശുപത്രിയിലെത്തിച്ചത്.

7.14 അപകടമുണ്ടായി, ദുരന്ത സ്ഥലത്ത് ആദ്യമെത്തിയ സന്നദ്ധപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തനങ്ങളെല്ലാം മലപ്പുറത്തിന്റെ ആതിഥ്യമര്യാദയുടെ പ്രശസ്തിയെ ശരിവെക്കുകയായിരുന്നു. അവിടെയെത്തിയ ചെറുപ്പക്കാര്‍ കനത്ത മഴയെ പോലും വകവെക്കാതെയാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

നൂറിലധികം ജനങ്ങളാണ് വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി വാഹനങ്ങളിലായി സ്ഥലത്തേക്ക് എത്തിയത്. രണ്ടു മണി നീണ്ട രക്ഷാപ്രവര്‍ത്തനം, ആ വിമാനത്തിലെ അവസാന ആളെ വരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയതിന് ശേഷമാണ് അവസാനിപ്പിച്ചത്.

അവസാനിച്ചില്ല, മലപ്പുറത്തേയും കോഴിക്കോട്ടേയും 16 ആശുപത്രികളില്‍ വീണ്ടും അവര്‍ എത്തി. അപകടത്തില്‍പ്പെട്ടവര്‍ക്കാവശ്യമായ രക്തം നല്‍കാന്‍ ക്യൂ നില്‍ക്കാന്‍. ഒരു വലിയ ദുരന്തം ഒഴിവാക്കിയ ആ നാട്ടുകാര്‍ ഓരോരുത്തരോടും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും നന്ദി അറിയിച്ചു.”

വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News