തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സ്വര്ണക്കടത്തിൽ സ്വപ്ന സുരേഷ് മുഖ്യകണ്ണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് കേസിൽ സ്വപ്നയെ പ്രതിചേർത്തത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് ജാമ്യാപേക്ഷയിൽ വിധിപറയുന്നത്. സ്വപ്നയ്ക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നു ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ അന്വേഷണത്തിന്റെ ഈ ഘട്ടം വരെയും തനിക്കെതിരെ കസ്റ്റംസിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് സ്വപ്ന സുരേഷ് കോടതിയിൽ വാദിച്ചിരുന്നു. നേരത്തെ സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി തള്ളിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here