ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം കണ്ടെത്തിയതായി റിപ്പോർട്ട്. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി നടൻ ഉടനെ വിദേശത്തേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശേഖര്‍ സുമന്റെ മകനായ ആദിത്യ സുമനാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.
ആഗസ്റ്റ് എട്ടിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച 61 കാരനായ നടനെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
മെഡിക്കൽ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തൽക്കാലം സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നാണ് നടന്റെ ഏറ്റവും പുതിയ ട്വീറ്റ്. ഒരു ചെറിയ ഇടവേള എടുക്കുകയാണെന്നും എത്രയും പെട്ടെന്ന് തിരിച്ചെത്താമെന്നും താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഭാര്യ മാന്യത ദത്തും കുട്ടികളും ദുബൈയിലാണ്. ക്യാൻസർ ഭേദമാക്കാനാകുമെങ്കിലും അടിയന്തരവും കർശനവുമായ ചികിത്സ ആവശ്യമാണെന്നും സഞ്ജയ് ദത്തിന്റെ സുഹൃത്ത് പറഞ്ഞു. അതിനാൽ, ചികിത്സയ്ക്കായി താരം യുഎസിലേക്ക് പോകുവാനിരിക്കുകയാണെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വിവരമറിഞ്ഞ സഹപ്രവർത്തകരും ആരാധകരും ബോളിവുഡിന്റെ സ്വന്തം ബാബയ്ക്ക് വേണ്ടി പ്രാർത്ഥനകളും വേഗം സുഖം പ്രാപിക്കുവാൻ വേണ്ടിയുള്ള ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here