രാജമല പെട്ടിമുടി ദുരന്തത്തിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ പെട്ടിമുടി പുഴയിലെ ഗ്രാവൽ ബാങ്ക് പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇതോടെ മരണസംഖ്യ 55 ആയി .
കണ്ണൻ- സീതാലക്ഷ്മി ദമ്പതികളുടെ മകൾ നബിയ (12)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
കണ്ണന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.15 പേരെ ഇനിയും കണ്ടെത്താനുണ്ട്. കുട്ടികളാണ് കണ്ടെത്താനുള്ളവരിൽ കൂടുതലും.
പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ തുടരുകയാണ്. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here